Wednesday, September 13, 2017


                                             അപ്പന്
                                                മഹാകപി വയനാടൻ



( ഇന്ന് അപ്പൻ  ഓര്‍മ്മയായിട്ട് മുപ്പത്തിരണ്ട്  വര്‍ഷം. തിണ്ണയിലിരുന്നു നോക്കിയാല്‍ പറമ്പിലൂടെ നീങ്ങുന്ന ഉറുമ്പിനെപ്പോലും കാണത്തക്കവിധം ഒരുക്കിയിട്ടിരുന്ന തോട്ടം. അപ്പന്‍റെ മരണശേഷം, കാലമാകുന്ന ഏട്ടന്‍റെ തേവര്‍വാഴ്ച്ചയില്‍ മനംനൊന്ത മകനായ കപിയുടെ പരിവേദനം.)


തെക്കേ തൊടിയിലെ വരിക്കപ്ലാവും എന്‍റെപ്പാ
തക്കത്തിനൊരുനാൾ ഏട്ടൻ വെട്ടി വിറ്റെടുത്തെ
തെക്കൻ കാറ്റിൽ കലപിലകൂട്ടും ഇല്ലിക്കൂട്ടവും
പക്കം നോക്കാതെ മുറിച്ചുവിറ്റ്‌ കാശാക്കിയപ്പാ

ചേരുചൊരുക്കവേ ഓടിയണഞ്ഞു തുണിയെല്ലാം
ഊരിയെറിഞ്ഞു ചുവടുചുറ്റിയ താന്നിയും
ആരുമറിയാതെ വിറ്റു കിട്ടിയ കാശിനു
ചാരായമടിച്ച്  ലക്ക്കെട്ട് അവൻ നടക്കുന്നപ്പാ

ഞാലിപ്പൂവൻ വാഴത്തോട്ടം വെട്ടിവെട്ടി മുടിച്ചു
കോലംകെട്ടു കിടക്കുന്ന വടക്കേ പറമ്പും
ഞാലികൊമ്പിലും കായിക്കുന്ന ചക്കരപ്ലാവൊ
കാലത്തെതന്നെ മഴുവെച്ചു വീഴ്ത്തി അപ്പാ

ആനിക്കാവിളവർഷം നടത്തിയ നമ്മുടെയാ
ആനിമരങ്ങൾ നമ്മുടെ പറമ്പിൽ ഇന്നില്ലപ്പാ
തനി തേൻതുള്ളിവരിക്കപ്ലാവ് തഞ്ചത്തിൽ എന്നൊ
തനി ചാരായമാക്കിമാറ്റി കുടിച്ച് കളഞ്ഞപ്പാ

മൂവാണ്ടൻ മാവില്ല കിളിച്ചുണ്ടൻമാവും പോയി
പൂവിടാൻ ഇനിയൊരു പൂവാകയും ഇല്ല
കൂവളം കുമ്പിള് കുറ്റിപ്പാണൽ പയ്യാനി പാച്ചോറ്റി
ഇവയൊക്കെ ഇന്നെന്‍റെ ഓർമ്മയിലെയുള്ളു അപ്പാ

നാട്ടുമാവ് നിന്നിടത്ത് ഇന്നൊരു ഗർത്തമുണ്ടപ്പാ
കുട്ടികളേതൊ കാണാകുഴിവക്കിൽ കുമ്പിട്ടിരുന്ന്‌
കട്ടിക്കരിംവെറ്റിലയിൽ ചുണ്ണാമ്പ് തേച്ചുകളിച്ച്
നട്ടപ്പാതിരയ്ക്ക് കണ്ണുംനട്ട് ഭാവി പൊള്ളിയ്ക്കുന്നപ്പാ

മലചുറ്റി വന്ന ഭീകര പെരുമ്പാമ്പുകൾ
മുലകൊടുത്തു കിടന്ന കുറിഞ്ഞി പൂച്ചയുടെ
മേലെചുറ്റി വരിഞ്ഞുമുറുക്കി കൊന്ന് വിഴുങ്ങി
പാലറ്റ കുഞ്ഞുങ്ങളൊ വാവിട്ടു കരയുന്നപ്പാ

കറവ വറ്റി പൂവാലിപശുവിനെന്ന് പറഞ്ഞു
നറുംപാൽ കുടിച്ചുമദിച്ചതും ഓർക്കാതേട്ടൻ
അറവുകാരനെ വരുത്തി ചില്ലികാശാക്കി
കറകലർന്ന ദ്രവം വാങ്ങി കുടിപ്പിക്കുന്നപ്പാ

പതിവായി പരൽമീനുകളെ എണ്ണിക്കളിച്ച
അതിരുചുറ്റി അലയിട്ട് ഒഴുകിയ തോടൊ
പതിയെവറ്റി ചപ്പില ചവറുകൾ നിറഞ്ഞു
അതിമാത്രം മലിനമാം ഓവുചാലായി അപ്പാ

അതിൽനിന്നു പൊങ്ങിയ കൊതുകു കീടങ്ങൾ
പതിയെ ഞങ്ങളുടെ ആരോഗ്യം ഹനിച്ചപ്പാ
പുതിയ രോഗങ്ങൾ പടികേറിവന്ന് ഞങ്ങളെ
പതിവായി പലകുറി കിടപ്പിലാക്കി അപ്പാ

ഈറ്റില്ലം 
23 Aug 2017

Monday, December 22, 2014




                                       എന്തിനേ ഈ ഭീകരവാദം?

                                          മഹാകപി വയനാടന്‍




ആമുഖം: റഷ്യയിലെ ഒരു സ്കൂളില്‍, ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ്, ഭീകരവാദികള്‍ ബന്ദികളാക്കി കൊലപ്പെടുത്തിയ സ്കൂള്‍കുട്ടികളുടെ മൃതദേഹത്തിനടുത്തിരുന്നു കരയുന്ന ഒരമ്മയുടെ, കരളലിയിപ്പിക്കുന്ന, ഫോട്ടോ ഷിക്കാഗോ ട്രിബ്യുണില്‍ കണ്ട അന്നുമുതല്‍ എന്‍റെ മനസ്സില്‍ ഊറിക്കൂടിയ ഒരു ഘനം ല്ഘുകരിച്ചതാണീ കവിത.


കഴഞ്ചിക്കുരു മിനുസമാം പൂങ്കവിള്‍ ഇതാ
അഴകറ്റ് ഛിന്നഭിന്നമായീ കഠോര കാഴ്ച
പുല്ലിലും പൂവിലും തളിരിലും ചാടിനടന്ന
അല്ലിയാം പാദങ്ങള്‍ വിറുങ്ങലിച്ചൊരു കല്ലുപോലോ?

തലയ്ക്കലിരുന്ന് തലോടുന്നു ഒരു പൈതലിനെ
അലമുറയിട്ടുകൊണ്ട് ഒരു മാതാവ് കാണുകിലിത്
കാരിരുമ്പിലും കഠിന ഹൃത്തും ഉടഞ്ഞിടും
കാര്യം പറയണോ ലോലഹൃദയരാം മനുഷ്യരുടെ?

പൂങ്കുരുന്നൊന്ന് ഇപ്പൈതലിന്‍ ചാരത്ത് കിടപ്പൂ
പങ്കജമൊന്ന് ഒരു ഗജം ചവുട്ടിമെതിച്ചപോല്‍
എങ്ങനെ അളക്കും ഇനിയുമൊഴുകാ മാതൃദു:ഖം
അങ്ങനെയാല്‍ തലോടുന്ന തായ ഭാഗ്യവതിയോ?

എല്ലാം ചെയ്യുന്നു ഇതേതോ ദൈവത്തിനുവേണ്ടി
ഇല്ല ദൈവം എന്നുറപ്പിക്കാം കാണുകിലിക്കാഴ്ച
അല്ലായെങ്കില്‍ ഇപ്പണി ചെയ്തോനെ ഇന്നിമിഷം
ഇല്ലായ്മ ചെയ്തിട്ടീ ഉണ്ണികള്‍ക്കുയിര്‍ നല്‍കിടില്ലേ?

മറ്റൊരു പുതു ഭരണ പരിഷ്കാരത്തിനാകാം
ഹാനി വരുത്തി ഭരണക്കാരെ തുരത്താനാകാം
കടലൊന്ന് പാലാല്‍, തേനാലും തീര്‍ത്തിടാനാകാം
പിയുഷം വിളമ്പി സമ്പല്‍ സമൃദ്ധമാക്കിടാനോ ?

വലുപ്പചെറുപ്പ അന്തരം കുറയ്ക്കാനാകാം വ-
യമ്പും, തേനും നാവിലൂട്ടി പുതുതലമുറയ്ക്കാകാം
നാട്ടിലാകെ സമാധാനം വിളയാടിയ്ക്കാനും, ഉ-
ടന്‍ ഏവരേയും മളികമുകളില്‍ ഏറ്റിടാനോ?

എന്തു ചെയ്തിടിലും, പാല്‍പ്പുഴയൊന്ന് ഒഴുക്കീടിലും
ചന്തം! തേന്‍കടലൊന്നു ഇരമ്പീടിലും അത്തിലേയ്ക്ക്
നൊന്ത മാതാവിവളുടെ തുള്ളികണ്ണീര്‍ പതിക്കെ
ഹന്ത കടലൊക്കെ മലിനസമുദ്രം ആയിടില്ലേ?


അര്‍ത്ഥ സൂചിക:---------------------------------------------
1 പിയുഷം : പീയുഷം (അമൃത് )
2 തായ : അമ്മ, മാതാവ്, .....
3 ഇനിയുമൊഴുകാ മാതൃദു:ഖം: കരയുന്ന അമ്മയുടെ അടുത്തുകിടക്കുന്ന      കുട്ടിയുടെ അമ്മയുടെ       ദു:ഖം.
4 അങ്ങനെയാല്‍: അങ്ങനെയായാല്‍


വൃത്തം: ഒരുവിധാകൃതി
ലക്ഷണം : കൂട്ടാമല്ലോ ഒന്നോരണ്ടക്ഷരം ഓരോ പാദത്തിലും
                     എട്ടുപാദം കമ്മി *കരകരവികൃത ശ്ലോകത്തിലും
                      ഒട്ടു തുല്യമതു നലുപദം പാദമോരോന്നിലും
                       ഞെട്ടേണ്ട ഇതുതാനല്ലോ ഒരുവിധാകൃതി പോലും

*കരകരവികൃതം:
ലക്ഷണം: പാദമോരോന്നിലും വേണം പതിനഞ്ച് അക്ഷരം
                    അദയം തരി വെട്ടിപ്പകാം ഭംഗിക്കുമാത്രം
                     പാദങ്ങള്‍ പന്തീരണ്ടുണ്ടല്ലോ ശ്ലോകമോരോന്നിലും
                     ഖേദമുണ്ട്, കര്‍ശനമല്ലിതു മാര്‍ഗമില്ലഞ്ഞാല്‍
                     ആദി, ദ്വിയന്ത്യാക്ഷര പ്രാസങ്ങളോ ഇണക്കത്തില്‍
                     പദം നാല് ആകെയിതു കരകരവികൃതം




ഈറ്റില്ലം
ജൂലൈ 10, 2006














Thursday, April 25, 2013

                               ഗുണ്ടളം(പഴയ കേരളം)
                               മഹാകപി വയനാടന്‍

ഈ പോക്കിങ്ങനെ പോയാല്‍ മാറും, കേരളത്തിന്‍റെ പേരും മാറും. അപ്പോള്‍, ഒരുപക്ഷേ, ആ പഴയ കേരളത്തിന്‌ ചേരുന്ന പേരായിരിക്കും ഗുണ്ടളം. "കടന്തേരി" കടുത്തുരുത്തി ആയതുപോലെ.


ആഴികനിഞ്ഞ് എക്കല്‍ അടിഞ്ഞുകൂടിയൊരു അളം
ഒഴുകിയെത്തിയ കേരങ്ങള്‍ മുളച്ചൊരു തീരം
പുഴകളും ആറുകളും നിറഞ്ഞൊഴുകിയ മലയാഴം
അഴകൊഴുകി വശ്യതയാര്‍ന്നോരെന്‍റെ ഭൂതടം

കൊഞ്ചിപ്പാടും തത്തകള്‍, മൈനകള്‍, തുമ്പികളും
പഞ്ചവര്‍ണ്ണകിളികള്‍, കുയില്‍, പിന്നെ കാക്കകളും
വഞ്ചിപ്പാട്ടും, പൂക്കളം തീര്‍ക്കും ഓണനാളുകളും
അഞ്ചിതവര്‍ണ്ണ, തരു, വൃക്ഷ ലതാതികളും

വാഴത്തോപ്പും മാങ്കനി നിറയും തേന്മാവുകള്‍
കിഴക്ക് കാവലായി നിബിഡവന മലനിരകള്‍
ആഴിയല ഉരുമി ചുവപ്പിച്ച അന്തിമേഘങ്ങള്‍
ആഴികടന്നെത്തിയ മതം, പിന്നെ കൂട്ടായ്മകള്‍

ചിരിച്ച്, ഉല്ലസ്സിച്ചൊഴുകും പുഴയുംകടന്ന്, വര്‍ണ്ണ
തരിവളകിലുക്കി, തൊഴുതു വരും പുലരിയ്ക്ക്
അരയാലും, കാവും കാവലാം ഈനാടിനെയാരോ
കേരളമെന്ന് വിളിച്ചു അതിലഭിമാനിച്ചു ഞാന്‍ 

പിച്ചവെച്ചങ്ങു തുടങ്ങിയ നാളിലും പിന്നെ
പച്ചയായി മലയാളം പറഞ്ഞോരു നേരവും
മെച്ചമായി നടക്കുവാന്‍ തുടങ്ങിയ പ്രായവും
ഉച്ചതിരിഞ്ഞാല്‍ ആറ്റിലെ തുടിച്ചുകുളിയും

ചെന്നെത്തും എന്നോര്‍മ്മ ഇന്നാട്ടില്‍ എന്നിട്ടോ
എന്നും ഇക്കിളികൂട്ടുന്നു എന്‍ മാനസത്തെ
പിന്നെ ഞെട്ടറ്റുവീഴും രണ്ടിറ്റു കണ്ണിരവ
ഒന്നോര്‍ത്താല്‍, ആനന്ദത്താലാകാം, നഷ്ടബോധത്താലോ?

പഞ്ഞത്തിലും പകലന്തിയോളം പണി എടുത്തവര്‍
കഞ്ഞിമാത്രം മോന്തി മണ്ണിനോട് മല്ലിട്ടവര്‍
കുഞ്ഞുങ്ങളെ അല്ലല്‍ ഇല്ലാതെ വളര്‍ത്തിയോര്‍
ഓഞ്ഞ് ഇന്നൊരു മൂലയിലിരുന്ന് കരയുവോര്‍

കാണുന്നു, കൊച്ചുമക്കള്‍ ഇന്നാടും കൂത്താട്ടം
നാണമറ്റ്, നഗരംപടര്‍ന്നതിന്‍ മാലിന്യം തള്ളിയാ
കുണിങ്ങിയൊഴുകും പുഴയില്‍, പിന്നെ മാറുമാന്തി
മണലെടുത്ത് പണമാക്കി പടുകുഴി തീര്‍ക്കുവോരെ

പണിമുടക്കി ശമ്പളം വാങ്ങിയും കിമ്പളം കൊണ്ട്
അണികളെ നിരത്തി അധികാരികളെ തളര്‍ത്തിയും
പണക്കിഴി മക്കള്‍ക്ക് എറിഞ്ഞുകൊടുത്ത്‌ സംസ്കാരത്തിന്‍
ആണിക്കല്ല് പിഴുതെടുത്ത, കൊഴുത്തു ചീര്‍ത്തോരെ

കണികൊന്ന ഇല്ല, നീളെ ആഭരണക്കടകള്‍
കണിവെള്ളരിയില്ല ഇന്ന്, എങ്ങും മദ്യഷാപ്പുകള്‍
പാണനും പുള്ളോര്‍ക്കുടവും തേങ്ങും, കടലാസ്സില്‍
പണശര്‍ക്കരയില്‍ ഒട്ടാന്‍ നക്ഷത്ര പാട്ടുകാരും

ആളില്ല, ഉടയോനില്ലീ നാടിനുള്ളതോ വെറും
പൊളിമാത്രം പറയും ചില കോലങ്ങള്‍
അളവില്ലാതെ കട്ടുമുടിക്കും ചില സത്വങ്ങള്‍
കളപോല്‍ വളര്‍ന്ന, വിളവുതീനി വയ്യാവേലികള്‍

ഉണ്ടിവര്‍ക്ക് അണികളായി കൈകാല്‍ വെട്ടുവോര്‍
ഉണ്ട്, അവര്‍ക്ക് കൂട്ടായി കാക്കികള്‍, വ്യാപാരികളും
വണ്ടിയില്‍ ഇരിയ്ക്കുന്നവനെ, പഠിയ്ക്കുന്നവരേയും
തുണ്ടുതുണ്ടാക്കി ആ നിണംതൊട്ട് പണമെണ്ണുവോര്‍

ഇടവഴിയില്‍, നടുമുറ്റത്ത്‌, അടുക്കളയില്‍ ഒരുനാള്‍
ഉടലും ശിരസും രണ്ടാകാന്‍ വിധിയ്ക്കപ്പെട്ടവര്‍
ഓടിയൊളിയ്ക്കാന്‍ ഇടം ഇല്ലാതെ കുഴങ്ങുവോര്‍
ഒടുങ്ങാത്ത പണ കൊതിയില്‍ നശിയ്ക്കുവോര്‍

പണ്ഡിതനൊട്ടു വിലയില്ല, പാണ്ഡിത്യം തീരെയില്ല
കുണ്ഡിതമില്ലാര്‍ക്കും നാശം ഫണം ഉയര്‍ത്തവേ
ഗുണ്ടകള്‍ നിറഞ്ഞു പുളയ്ക്കുന്നോരീ നാടിനെ
ഗുണ്ടളം എന്ന് പേരുചൊല്ലിവിളിക്കട്ടെ ഞാന്‍


മഹാകപി വയനാടന്‍
ഈറ്റില്ലം


സൂചിക:
കാക്കികള്‍: പൊലീസുകാര്‍



കാലമേ  നീയും ഒരു മലയാളിയോ? 
മഹാകപി വയനാടന്‍

                                             
    മുഖവുര:

      എന്‍റെ ആദ്യ കൃതിയായ "അമേരിക്കന്‍  മലയാളി  മാഹാത്മ്യം" എന്ന മഹാകാവ്യം, പാലക്കാട്ടുള്ള എന്‍റെ കൂട്ടുകാരന്‍ ദേവദാസിന്(ദേവന്‍) അയച്ചുകൊടുത്തിരുന്നു. ഒരുദിവസം ദേവന്‍ എന്നെ വിളിച്ച്  പ്രസ്തുത കൃതിയിലെ അല്‍പസ്വല്‍പ തെറ്റുകള്‍ കാട്ടിത്തരുകയും, കേരളത്തെക്കുറിച്ചും. കേരളിയരെക്കുറിച്ചും ഒരു കവിത എഴുതാമോയെന്നും ചോദിച്ചു. അശ്ളീലം എഴുതിപ്പിടിപ്പിക്കലല്ല എന്‍റെ  പണിയെന്ന് തമാശരൂപേണ മറുപടി പറഞ്ഞ്‌ ഞങ്ങള്‍ ഒത്തിരി ചിരിച്ചു. 

      രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം, രണ്ടുമലയാളികളുടെ കൂട്ടായ പ്രവൃത്തിമൂലം ഏറെ ദുരിതം അനുഭവിക്കേണ്ടിവന്ന ഒരു മാദമ്മയുമായി പരിചയപ്പെടാനിടയായി.  ആ  സ്ത്രീയുടെ സങ്കടവും ശപിക്കലുമൊക്കെ കേട്ട ഞാന്‍, അവരെ ആശ്വസിപ്പിക്കുവാനായി എനിക്ക്    തോന്നിയതിങ്ങനെ  പറഞ്ഞു. "നിങ്ങളോടിങ്ങനെ ചെയ്തവര്‍ ഉണ്ടാക്കുന്ന പണം കൊണ്ടുപോയി ബാങ്ക് നിറയ്ക്കും, എന്നാല്‍  നിങ്ങളുടെ ശാപം കൊണ്ടുപോയെങ്ങു നിറയ്ക്കും?" കുറച്ചുനേരം എന്നെ തുറിച്ചുനോക്കിയിട്ട്‌ മാദാമ്മ ചോദിച്ചു "അപ്പോള്‍ നിങ്ങള്‍ ഒരു മലയാളി ആല്ലേ?" പ്രജ്ഞ തിരിച്ചുകിട്ടിയപ്പോള്‍ ഞാന്‍ ആദ്യം ഓര്‍ത്തത്‌ ദേവന്‍  ചോദിച്ച കാര്യമാണ്(കേരളത്തെക്കുറിച്ചും, മലയാളിയെക്കുറിച്ചും കവിതയെഴുതാമോയെന്നുചോദിച്ചത്) ഇന്നാകുന്ന ബാങ്ക് നിറയ്ക്കുന്നതിനൊപ്പം അടുത്ത തലമുറയെ ശാപംകൊണ്ട് നിറയ്ക്കുന്ന മലയാളികളുള്ള കേരളം.  അങ്ങനെയുള്ള സ്ഥലത്തുനിന്ന് വരുന്നവരുടെയെല്ലാം  സ്വഭാവവും ഒരേപോലെയയിരിക്കുമെന്നു മദാമ്മ സംശയിച്ചതില്‍ എന്താണ് തെറ്റ്. അന്തമായ അനുകരിക്കല്‍ കേരളിയന്‍റെ രക്തത്തിലുള്ളതാണല്ലോ!

      ഇരുന്നൂറോളം ശ്ലോകങ്ങള്‍  മനസിലെഴുതി, അക്ഷരസ്പര്‍ശമുണ്ടായവ അമ്പതില്‍ താഴെമാത്രം. അതില്‍, കൈപ്പത്തിചേദകങ്ങളായ, ശിരസ്ച്ചേദകങ്ങളായ, നഗ്നയാഥാര്‍ത്യങ്ങളായ ചില ശ്ലോകങ്ങള്‍ മുറിച്ചുമാറ്റിയതിനാല്‍ ആശയപ്രവാഹ ഗഥിയില്‍ ഏച്ചുകെട്ട് അനുഭവപ്പെട്ടേക്കാം.

      പന്തം പ്രകാശദായകം മാത്രമല്ല, ഉപയോഗിക്കുന്നവന്‍റെ വൈദഗ്ദ്ധ്യമനുസരിച്ച്, സര്‍വതും ചാമ്പലാക്കുവാന്‍ കെല്‍പ്പുള്ള  ആയുധവുമാണല്ലോ. തിരിച്ചറിവിന്‍റെ, നന്മയുടെ പ്രകാശം പരത്തുകമാത്രമാണ് ഈ കവിത കൊണ്ടുദ്ദേശിക്കുന്നത്.



കൂട്ടുന്നപണം കൊണ്ടുവന്നു നിലവറ നിറയ്ക്കാം
കിട്ടുന്ന ശാപം കൊണ്ടുവന്നെന്തു നിറയ്ക്കും?
മുട്ടുമ്പോ
ള്‍ തുറക്കുന്ന വാതില്‍ തള്ളിത്തുറന്ന് വഴി
മുട്ടുമ്പോ
ള്‍ തുറിച്ചു നോക്കി നില്‍ക്കുകയില്ലേ?

കഞ്ഞിയിലങ്ങ് ഉപ്പുചേ
ര്‍ത്ത് ആവോളം കഴിക്കാം
കഞ്ഞിയങ്ങ് ഉപ്പി
ല്‍ ചേര്‍ത്ത് എത്രോളം കഴിക്കും?
പഞ്ഞിയതു നിറച്ചൊരു തലയിണ തീ
ര്‍ക്കാം
പഞ്ഞത്തി
ല്‍  തുണയായി ആരുകൂടെ നില്‍ക്കും? 

പാലിലും കീടനാശിനി ആവോളമുള്ള നാട്ടി
ല്‍
കൂലംകുത്തി ഒഴുകിയ പുഴകള്‍ പഴങ്കഥയൊ?
പാലുചുരത്തും മരങ്ങ
ള്‍ നിറഞ്ഞ നാട്ടില്‍
പാലിക്കാപൗരധ
ര്‍മ്മമാരും ഇതോ ദൈവത്തിന്‍ നാട്‌?
 
വല്ലാത്തൊരു നാടിത് നന്നാകുമൊരു ദിനമെന്ന്
ഇല്ലാത്തൊരു കനാവു കണുകയോ ഞാനിന്ന്?
നല്ലതൊന്നുമില്ലാത്ത നാടെന്നൊരു കവി പാടി
ഇല്ല നന്നാവില്ലീനാട് ഇതൊരു തീരാശപാമോ?

ര്‍ണ്ണഗുരു മാതാവിന്‍ നിണംവീണ മഴുവൊന്നില്‍
ജീ
ര്‍ണ്ണസംസ്കാര  മണ്ണടിഞ്ഞു കൂടിയ കരയോ?
ര്‍ണ്ണനാതീതം ആശങ്ക പടര്‍ന്ന്  എവിടേയും
ര്‍ണ്ണകഠോര മുദ്രാവാക്യം വിളയുന്ന തുരുത്തോ?

തട്ടിപ്പ് വിളയിച്ചൊരു ചാക്കി
ല്‍ കെട്ടിയെടുത്താല്‍
തിട്ടമത് വിറ്റുകാശാക്കാന്‍ പറ്റിയ ചന്തയോ ?
തോട്ടം വിളയിച്ചത് വെട്ടി നിരത്തിയവരിപ്പോള്‍
നട്ടംതിരിയുന്നോ വിളഞ്ഞ നെ
ല്‍പ്പാടം കൊയ്യാന്‍?
 

പൊന്നോണത്തിനും ഉണ്ണി പിറന്ന ദിനത്തിലും
ചെന്നെത്തിടും മദ്യശാലയി
ല്‍ ഇതും ജീവിതമോ?
പൊന്നുമക്കളിതു കണ്ടുപഠിച്ചിട്ട്‌ കുറുക്കുവഴി തേടും
ഇന്നു കൈവരിച്ചെന്നു പറയും സാക്ഷരതയോ?

മൂത്രച്ചാലിനും അണകെട്ടി തത്ര കോടിക
ള്‍
സൂത്രത്തില്‍ ഒപ്പിക്കുന്നവരോ ഭരണകര്‍ത്താക്കള്‍
തത്രപ്പാടെന്നു  പറയും തന്ത്രത്തി
ല്‍ കാര്യംനേടും
രാത്രി കഴിപ്പാ
ന്‍ പെണ്‍ കുരുന്നുകള്‍ പേരോ വാണിഭം?
 
തന്ത്രിയെന്നാ
ല്‍ ശൂലഗാത്രം പൂജിക്കുന്നവനിവിടെ
തന്ത്രത്തി
ന്‍റെ മന്ത്രം പഠിക്കുന്നവരോ ഹിന്ദുക്കള്‍?
മന്ത്രമത് പൊരുളി
ന്‍റെ, അറിവിന്‍റെ, ഉരുവിട്ട
ഇന്ദ്രതുല്യ മഹ
ര്‍ഷിമാരിവിടെ അസുരന്മാരോ?

ഏതോ അനങ്ങാമേനിയൊന്ന്‌ ഉദ്ഘോഷിക്കവെ കൂടിയ
പതിനായിരങ്ങളോ ഇവുടുത്തെ ക്രിസ്ത്യാനിക
ള്‍?
പതിവായി നെറ്റി വിയ
ര്‍ത്ത് അപ്പമുണ്ടാക്കി
കൊതിയോടെ ഭഷിപ്പാ
ന്‍ പറഞ്ഞവനോ നികൃഷ്ടന്‍?

കള്ളക്കടത്തും കരിഞ്ചന്തയും നടത്തിയും
പള്ളിപണുത്  ഉള്ളി
ല്‍ ഒളിക്കുന്നവനോ മുസ്ലിം?
ഉള്ളത് സക്കാത്തുകൊടുത്ത്  പുണ്യം നേടി
അള്ളാഹുതുല്യനാകാ
ന്‍ പറഞ്ഞവനൊ ഹിമാറ്?

ഈശ്വരനു പറ്റിയ തെറ്റോ, ലൂസിഫെറി
ന്‍ മക്കളൊ
നശീകരണ അലകളോ, നശൂല തിമിരങ്ങളോ?
അശാന്തി കൊയ്യാ
ന്‍ കാപട്യം വിതയ്ക്കും കര്‍ഷകനൊ
ഈശ്വരനെവിറ്റ് കാശാക്കി നരകം പണിയുന്നവരോ?
 
പ്രജ്ഞയറ്റ മനുഷ്യത്വത്തിന് ഔഷധം ഇവിടെ
അജ്ഞത മതത്തി
ല്‍ ചാലിച്ച രാഷ്‌ട്രീയകക്ഷായമോ?
അഞ്ജനമരച്ച്  അറിവി
ന്‍ ജാലകങ്ങളില്‍ പൂശി
വിജ്ഞാന ശ്രേഷ്ഠരെന്ന് അമറുന്നവരോ മലയാളി?

മാറാരോഗ വാഹികളാം പ്രാണിയെ തുരത്തുന്ന
ചെറുമാക്രിയേയും പിടിച്ച്‌ കയറ്റി അയച്ചിട്ടോ?
മാറി
ല്‍പറ്റിയ വികൃത പുതുതലമുറ കുഞ്ഞിന്‍
മാറാരോഗത്തിന് ഔഷധം തിരക്കുന്നോ വിദേശത്ത്?

ഇത്തി
ള്‍കണ്ണികള്‍ നട്ടു നനച്ച് പിടിപ്പിച്ചിട്ടോ
അത്താഴത്തിനരിക്ക് ആന്ധ്രയിലേക്ക് കൈ നീട്ടുമ്പോ
ള്‍
മത്തുപിടിച്ച്നശിച്ച യുവത്വം വിദേശക്കാട് കേറവേ
ഒത്തുപിടിച്ചങ്ങ്‌ മനുഷ്യത്വം പിഴിയുന്നവ
ര്‍ ആര്?

വിദ്യാ
ര്‍ത്ഥിയാകുന്നത് ഇവിടെ സമരം ചെയുവാന്‍
വിദ്യയഭ്യസ്സിക്കുന്നത് ഇവിടെ അഭ്യാസം കാട്ടാനോ?
അദ്ധ്യയന വിഷയം ഒരുകിളവ
ന്‍റെ ക്രുരത അതൊരു
വിദ്യാര്‍ത്ഥിമിടുക്കനെ കൊന്നവന്‍റെ  ചരിത്രമോ?


കൂട്ടായ്മകളിവിടെ സുലഭം അത് ശാലകളുടെ
കട്ടപ്പുക കണ്ട് നി
ര്‍വൃതി അടയുന്നവരുടെയോ?
കട്ടവനെ പിടിയ്ക്കേണ്ട കാക്കികളോ ബാക്കിയും
തട്ടിയെടുത്ത് ജീവിതം ഇരുട്ടിലാക്കും ഉലക്കകളോ? 

വൈദ്യനകാ
ന്‍ ബുദ്ധി വേണ്ട ചാക്കുനിറയെ സ_
മ്പാദ്യം കൊടുത്ത് പഠിച്ചാ
ല്‍ മിടുക്കനാകുമോ?
വൈദ്യരുണ്ടിവിടെ തഴുതാമ പോലും കാണാത്തവ
ര്‍
ചോദ്യചിഹ്നമാക്കിടും ചെന്നുപെട്ടാ
ല്‍, ഇത് തിരുമ്മലോ?

നോക്കുകൂലിയും ഇവിടെ ഒരു വരുമാനമാ
ര്‍ഗം
നോക്കുകുത്തി ഉള്ളവ
ന്‍ ഒരുനാള്‍ കോടീശ്വരനോ?
തേക്കും, ആട്, മാഞ്ചിയം, ബന്ദും ദുസഹമിവിടെ
തോക്കുമുനയി
ല്‍ നില്‍ക്കുന്നത് എത്രയോ ഭേദം?

നിഷ്ഫലാകല എന്നു നൊന്തുപാടിയ പാലാ
കഷ്ടപ്പെട്ടും സ്വ
ര്‍ണ്ണം നേടുവെന്നതു കേട്ടജനമോ?
അക്ഷരം വൈരി, നൊന്തുപാടുന്നു വയനാട
ന്‍
സാക്ഷരത നേടിയത്  പരസ്യങ്ങ
ള്‍ വായിയ്ക്കാനോ?

മഞ്ചാടിമരച്ചോട്ടി
ല്‍ കുപ്പിവള കിലുങ്ങാറുണ്ടോ
അഞ്ചാറു കുന്നിമണി കരുതിയ കുട്ടിയുണ്ടോ?
അഞ്ചാ
മദ്ധ്യായത്തില്‍  ഒളിപ്പിച്ച പീലിപ്പെണ്ണും
പഞ്ചവ
ര്‍ണ്ണകിളി കൊഞ്ചാനെത്തും വാഴക്കുട്ടവും?

പൊന്നാഞ്ഞിലി എവിടെ, നാട്ടുമാവ് എവിടെ
പിന്നെവിടെ ബാല്യം തിമ
ര്‍ത്ത് പിടച്ചുകയറും
പൊന്നിലഞ്ഞിയില്ല, മുല്ലത്തറയും ഒട്ടു നേരവും
പിന്നെങ്ങനെ ബാലത്വം കാട് കയറാതിരിയ്ക്കും?

അരനിമിഷ പരിപാടിയ്ക്ക് അരനാഴികപ്പരസ്യം ആ
അരസികത്വ ദൃശ്യപ്പെട്ടി ഒരു പാ
ല്‍ക്കുപ്പിയോ?
അരുമകുഞ്ഞിനൊരു മുത്തശ്ശിക്കഥ ഇന്നിവിടെ
അരനൂറ്റാണ്ട് നീളും കരച്ചി
ല്‍ പരമ്പരകളോ?

കാലി
ല്‍ തലയുമായൊരു കുഞ്ഞെങ്ങോ ജനിയ്ക്കുന്നു
തലയി
ല്‍ വക്രത മുറ്റിയവരോ മലയാളികള്‍?
കാലവും വഴിതെറ്റി സഞ്ചരിയ്ക്കുന്നല്ലോ എന്തേ
കാലമേ നീയുമൊരു തനി മലയാളിയോ?

സൂചിക:_______________________________________________  

ര്‍ണ്ണഗുരു മാതാവ്: കര്‍ണ്ണന്‍റെ ഗുരുവായ പരശുരാമന്‍റെ അമ്മ
ശൂലഗാത്രം: വേശ്യയുടെ ശരീരം 

വിദ്യാര്‍ത്ഥിമിടുക്കന്‍: പ്രൊഫ്. ഈച്ചരവാര്യരുടെ മകന്‍(രാജന്‍)
കൂട്ടായ്മ: യൂണിയ
ന്‍
കാക്കിക
ള്‍: പൊലീസുകാര്‍
തഴുതാമ: ഒരു പച്ചമരുന്ന്
പാലാ: മഹാകവി പാലാനാരായണ
ന്‍ നായര്‍
വയനാടന്‍: മഹാകപി വയനാടന്‍
ദൃശ്യപ്പെട്ടി: ടെലിവിഷന്‍
കരച്ചില്‍ പരമ്പരകള്‍: മലയാളം ടി. വി. സീരിയലുകള്‍
 
മഹാകപി വയനാട
ന്‍
ഈറ്റില്ലം
(4-16 -2008)

Monday, December 13, 2010

                                        ചെണ്ട  മഴ
                                      മഹാകപി വയനാടന്‍

മലയാളി  മദ്ധ്യവയസ്കരില്‍  പിടിപെട്ടിട്ടുള്ള  ചെണ്ടയാസക്തി, ഇപ്പോള്‍, ലിംഗഭേദവും മറികടന്ന്  മദ്ധ്യവയസ്കമാരിലേക്കും  കടന്നിരിക്കുകയാണല്ലോ. മന്ത്രമധുരമായ നാദവും  ഹൃദയതരളിതമാക്കുന്ന  താളവുമുള്ള  മറ്റു  വാദ്യോപകരണങ്ങളെ, ചെണ്ടയുടെ  കര്‍ണകഠോര  ഗര്‍ജ്ജനത്തില്‍  മുക്കികളയുകയല്ലേ?

ഭാഗം-1: കേരളം

തെക്കോട്ടു പോയൊരു കമ്പിന്‍ തണലേറ്റിട്ടാ
തെക്കേ വീട്ടുകാരന്‍റെ കൃഷി നത്തിച്ചുപോയി
അക്കൂട്ടത്തിലൊരുകമ്പ് കിഴക്കോട്ട്‌, അതിലെ കായകള്‍
ഒക്കെ വീണ് ക്രിമികീടങ്ങള്‍, മണവും പരക്കുന്നു

വടക്കോട്ടു പാഞ്ഞ കമ്പെല്ലാം വന്‍ കരടായി
പടിഞ്ഞാറേലെ മാപ്പിളയെ തെല്ലൊന്നു ചൊടിപ്പിച്ചു
പടുബുദ്ധി മുത്തച്ഛന്റെ കുരുട്ടുതൈ വളര്‍ന്നൊരു
പടുമരമായി കിഴക്കേ അതിരില്‍ വിലസുന്നു

ശല്യമാര്‍ന്നോരീ പടുമരം കണ്ടവരെല്ലാരും,
കൊല്ലനും, ആശാരി, ചൂളക്കാരും ആട്ടിത്തുപ്പി
തെല്ലൊരു വിലയ്ക്കീമരം ആരൊ വെട്ടിയെടുത്ത്
വല്ലാത്തൊരു ശല്യം അങ്ങനെ ഒഴിവാക്കിപോലും

ചെന്നുപെട്ടീപ്പാഴ്ത്തടി ഒരുവന്‍ പക്കല്‍ അതേതോ
അന്നത്തിനും വകയില്ലാത്തൊരു മാരാര് പോലും
പിന്നെ, നടു തുരന്നിട്ടിരുപുറവും തോലുകെട്ടി
ഒന്നല്ല, ഒരുപാടുചെണ്ടകള്‍ തീര്‍ത്തു പോലും

ചെണ്ടയെന്നാലൊരു ഒരുളുതടി ഉറിയില്‍ കേറ്റി
മണ്ടനൊരുവന്‍ മണ്ട തല്ലിപ്പൊളിയ്ക്കവേ
അണ്ഡകടാകം പൊളിയുമാറ് ഉച്ചത്തില്‍
തൊണ്ടപൊട്ടി അലറുന്നൊരു വസ്തു പോലും

രാജവിളംബരം നാല്‍ക്കവലയില്‍ വിളമ്പാനേതോ
രാജാജ്ഞയാലുണ്ടായൊരു വസ്തു; ഇന്നോ?
തേജസാര്‍ന്നൊരു നായകനും തോളിലേറ്റവെ
ഉജ്ജ്വലിക്കുന്നു കേരളത്തനിമ എന്നൊരു കൂട്ടര്‍

കേരള സംസ്കാരത്തിനടിത്തറ ചെണ്ടയെങ്കില്‍
അരുമ മക്കളുടെ രസതന്ത്ര ശാലയിലെ
പരീക്ഷണനാളികള്‍ ഒക്കെയും മണ്‍കലങ്ങളോ?
പരിചയിയ്ക്കേണം നാമിനിയും കാലോചിതമാവാന്‍

ഭാഗം-2: അമേരിക്ക

നടുവേദനയെന്ന്‌ പരാതി ആതുര ശുശ്രുഷകയ്ക്ക്
പടുകൂറ്റന്‍ രോഗികളെ തിരിച്ചു മറിച്ചിട്ടാണ് പോലും
എടുപ്പതു ശമ്പളം നിറച്ചൊരുകൂട് തുറക്കവേ
നടുവേദനയില്ല, എന്നുമല്ല, കിട്ടിയത് പോരാന്നുപോലും

അങ്ങനെയങ്ങനെ നാളുകള്‍ പോകവേ
അങ്ങകലെ നാട്ടില്‍ നിന്നൊരുകപ്പല്‍ നിറയെ
തൊങ്ങണം പോലുള്ള ശീല കെട്ടിതൂക്കിയിട്ടും
ഞാങ്ങണ കോലുമായി ചെണ്ടകള്‍ കൊണ്ടിറക്കി

കൂട്ടമായി, പലപോങ്ങര്‍, പിന്നെ, കൊട്ടുതുടങ്ങി
കൊട്ടണ പടമെടുത്ത് പത്രങ്ങളില്‍ നിരത്തിയും
കൊട്ടുകാരങ്ങനെ കൂട്ടം കൂടിയാര്‍ത്തു കൊട്ടണ
കൊട്ടുകണ്ടാല്‍ കെട്ട്യോളുടെ മുതികിനു പോല്‍

പിന്നെയും പിന്നെയും ചെണ്ടമഴ പെയ്തിറങ്ങി
പിന്നിലെ വേദന മറന്നിട്ടൊത്തിരി നാരികളും
മിന്നുതൂങ്ങി തിളങ്ങേണ്ടുമിടത്ത് ചെണ്ട ചാര്‍ത്തി
പിന്നെ, കൊട്ടണകൊട്ടോ കെട്ട്യോന്‍റെ മണ്ടയ്ക്കിട്ടുപോല്‍

ചെണ്ടയെന്നാല്‍? ഉണ്ണീ! എങ്ങനെ കൊട്ടിയാലും
ഡണ്ടടം ഡണ്ടടം എന്ന്അലറുന്നൊരു വാദ്യം
രണ്ടില്ല നാദം, താളം, ഡണ്ടടംഡണ്ടടം മാത്രം
ഡണ്ടടം ഡണ്ടട ഡണ്ടടം എന്ന ശബ്ദമാലിന്യം

ഈറ്റില്ലം
ഓഗസ്റ്റ്‌ 2 , 2008


Tuesday, November 16, 2010

              നെയ്‌ത്തുകാരന്‍ 
                മഹാകപി  വയനാടന്‍  

എന്നറിവിന്‍നൂലാല്‍ ഒരാട നെയ്‌തെടുത്തു ഞാന്‍
പൊന്നിന്‍ കസവു തുന്നിച്ചേര്‍ത്തതില്‍ എങ്കിനാക്കള്‍
എന്നോ അരിച്ചിറങ്ങിയ കുളിരിലാരോ പുതപ്പാക്കി
പൊന്നിന്‍ കിനാക്കള്‍ കണ്ടു കണ്ടങ്ങ്‌ ഉറങ്ങിയല്ലോ.

കൊടും ചൂടിലാരോ ഈയാട വിശറിയാക്കിപോല്‍
കെടുത്തിയില്ല ഉറക്കം, രാമച്ചവിശറി വീശിയപോല്‍
മടുത്തില്ലവന് മയക്കം ഈ ആടതന്നുള്ളിലങ്ങു
കോടി സ്വപ്‌നങ്ങള്‍ കണ്ടുകണ്ടുറക്കം തുടര്‍ന്നു.

എന്നോ പെയ്തിറങ്ങിയ മഴയിലാരോ ഒരുവന്‍
എന്നോടിരന്നു വാങ്ങി കുടയാക്കി ഈയാടയും
നിന്നില്ല മാരി പുറത്തും, ഏശിയില്ലൊട്ടുള്ളിലും
ഖിന്നതമറന്നങ്ങ് നല്‍ സ്വപ്നവും കണ്ടുറങ്ങി.

എന്നാടയാല്‍ പലരും സുഖനിദ്ര അണഞ്ഞേ
എന്നാലാവതിത്ര , ഞാനൊരു നെയ്‌ത്തുകാരന്‍
ചൊന്നല്ലോ ആരോ, ഞാന്‍ ഈശ്വരതുല്യനെന്നു!
തന്നല്ലോ സ്ഥാനമാനങ്ങള്‍, കിളിര്‍ത്തല്ലോ മോഹങ്ങളും.

ഒരുനാള്‍ കൈവന്നിത്തിരി ധനം പിന്നെ,
ഒരായിരം സ്വപ്‌നങ്ങള്‍ കണ്ടല്ലോ ഞാനും;
ഒരാട നെയ്‌തുപിന്നെ, ഞാനാ കിനക്കളാല്‍
ഓരത്തു തുന്നിചേര്‍ത്തല്ലോ മോഹ കസവുകള്‍

കാത്തുനിന്നാരോ വാങ്ങിയി ആട ശൈത്യമണയവേ
മൊത്തമങ്ങു പുതച്ച് സുഖനിദ്രയ്ക്കായി കിടന്നല്ലോ
ചീത്തസ്വപ്നവും കണ്ടു ഞെട്ടിയുണര്‍ന്നു, എന്നുമല്ല
ചിത്തവും വിറുങ്ങലിക്കും തണുപ്പല്ലോ കിട്ടിയത്.

കടം വാങ്ങിയീയാട, ഘോരതപത്തില്‍ നിന്നും
വിടുതല്‍ നേടി പിന്നെയൊന്നു മയങ്ങാനും,
പടുകിനാക്കള്‍ കണ്ടുകണ്ട് ഉറക്കം കെട്ടും
പിടഞ്ഞെണീറ്റു ശാപമഴയില്‍ കുളിപ്പിച്ചെന്നെ.

പിന്നെവന്ന മഴയിലും വേണമാര്‍ക്കോയീ ആട
അന്നം കഴിച്ച്‌ ആടപുതച്ചുറങ്ങാന്‍ കിടക്കവേ
പന്നഗം ഇഴഞ്ഞടുത്തത് കണ്ടു പേടിച്ചലറിയും,
മന്നിടം മൂടിയ മഴവെള്ളത്തിലോ നനഞ്ഞവന്‍.

എന്നാടയോ, പലരുടെ നിദ്രയങ്ങു കെടുത്തി
എന്നാലും, ആളുകളെത്തി ആട വാങ്ങിച്ചല്ലോ;
ചൊന്നല്ലോ ആരൊ, ഞാന്‍ അസുരതുല്യനെന്ന്!
തന്നല്ലോ തല്ലും, കല്ലേറും, ശാപകാരാഗ്രഹവും.

ഈറ്റില്ലം
Aug 30, 2006

Thursday, October 14, 2010

     ആര്‍ക്കെന്തുചേതം?
               മഹാകപി  വയനാടന്‍ 

പുഴുവൊന്നു ചതഞ്ഞരഞ്ഞ് ചത്തു, ആര്‍ക്കെന്തുചേതം
മഴയൊന്ന് തിമിര്‍ത്തു പെയ്തു കടലില്‍, ആര്‍ക്കെന്തുഗുണം
കിഴിയൊന്ന് കിട്ടിയരക്കന്, യാചകനെന്തു നേട്ടം
കഴിവൊന്നു കിട്ടിയടിയാന്, ഉയരാന്‍ ഉയിരുണ്ടാമോ?

മഴുവൊന്ന് വീണുമരമൊന്ന് മറിഞ്ഞേ, ആര്‍ക്കെന്തു നഷ്ടം
ഹാരമൊന്ന്  പൊട്ടി പൂവ്ചിതറി, ആരെടുത്തു ചൂടാന്‍  
കലപിലകൂട്ടിയൊരു കുട്ടി, അമ്മയ്ക്കുണ്ടോ കാണാന്‍ നേരം
പിന്നാലെയുണ്ട്  മരണം, രക്ഷപ്പെടാനെന്തു മാര്‍ഗം?

വരുന്നോരോ കാലം, ഒത്തു മാറാനെന്തു സുഖം
യവനികയൊന്നു വീഴ്കെ, അഭിനയിക്കുവാന്‍ എന്തെളുപ്പം
നാണമൊന്ന് പോകവേ, പിന്നെന്തിനു മെനക്കെട്ടു-
ടന്‍ തറവാട്ടുമഹിമ തുണിയാല്‍ ഉടല്‍ മൂടണം?

ഒരുവന്‍റെ  ജീവനുപകരം പുഴുവൊന്ന് ചത്തിടാം
ഒരിറ്റു മഴവെള്ളമല്ലോ മുത്തായി മാറുന്നതും
കിഴികെട്ടി കൂട്ടുന്നവനെ തസ്കരന് ഏറെയിഷ്ടം
കഴിവൊരു അനുഗ്രഹം  അതുയിരിലും മേലെയല്ലോ

മരമൊന്നു  മറിയവെ ഫലമൊന്നുകുറയും നിന്‍റെ
തെരുവ് പെണ്ണിന് മറ്റെങ്ങുന്ന് ഒരുപൂവിതള്‍ കിട്ടാന്‍?
ഒരമ്മതന്‍ ദു:ഖമറിയുമോ കലപിലകൂട്ടും കുട്ടി,
മരണമെന്നത്‌ ഒരു രക്ഷയെന്നറിവതും നന്ന്!

നിമിഷ സുഖം മായവെ, നഷ്ട കാലമൊരു ദു:ഖം,
സമീപം  ആളുകളില്ലായെങ്കില്‍, ജീവിതവും ശൂന്യം,
കാപട്യത്തുണി അഭികാമ്യം, നാണം മറയ്ക്കാന്‍
ശാപനേത്രത്തിനു സുതാര്യമീത്തുണി  എന്നറിവതും നന്ന്!

മഹാകപി വയനാടന്‍
ഈറ്റില്ലം
ഡിസംബര്‍, 2006










 

                                               അപ്പന്                                                 മഹാകപി വയനാടൻ ( ഇന്ന് അപ്പൻ ...