Tuesday, August 31, 2010

             മിടിയ്ക്കു  മിടിയ്ക്കു ഹൃദയമേ !
                                മഹാകപി  വയനാടന്‍

ഹൃദയം നിലച്ചനിലയിലെത്തിയ ഒരു പതിനാറ്‌ വയസ്സുകാരന്‍ ബാലനെ, ഹൃദയ, ശ്വാസകോശ ഉദ്ധിപന ദ്രുതപ്രവര്‍ത്തി(Cardio Pulmonary Resuscitation ) ചെയുന്നതിനിടയില്‍, അവന്‍റെ ശരിരത്തിലേക്ക് നോക്കവേ, എന്‍റെ  ഉള്ളൊന്നു നടുങ്ങി. ഒരുനിമിഷം ഞാനെന്‍റെ പതിനാറ് വയസ്സിലേക്ക് മടങ്ങി. രോമങ്ങള്‍ മുളച്ചുതുടങ്ങിയപോലെ, മോഹങ്ങളും  മൊട്ടിട്ടു   കാണില്ലേ? കര്‍ട്ടന്‍ന്‍റെ അപ്പുറം നിന്ന് , പൊട്ടിക്കരയാനാവാതെ വിതുമ്പുന്ന അമ്മ. എത്ര  പെട്ടന്നാണു ദുഖം  ആത്മാവിലേക്ക്  തുളച്ചുകയറുന്നത്. ഞങ്ങളുടെ പരിശ്രമങ്ങള്‍ക്ക് പുല്ലുവില  നല്‍കി വിധിക്ക് കീഴടങ്ങിയ, കാത്തുകാത്തിരുന്നെത്തിയ  വേനല്‍ക്കാലം ആസ്വദിക്കുവാന്‍  കഴിയാതെപോയ, ഞാന്‍  ആദ്യമായും, അവസാനമായും  കണ്ട  ആ ബാലന്‍റെ  ഓര്‍മ്മയ്ക്ക്‌ . 

മിടിയ്ക്കു   മിടിയ്ക്കു ഹൃദയമേ എന്നിട്ടൊന്ന്  കാണൂ
പാടുപെട്ടുമിടിപ്പിക്കാന്‍  മുറകള്‍ ചെയും  ഞങ്ങളെ
അടക്കിവെച്ചൊരു  നിന്‍  കൊച്ചുഹൃദയം  എന്തേ
മിടിക്കാത്തു മിഴികള്‍ എന്തേ  തുറക്കാത്തു ?

എട്ടുരണ്ടില്‍  പൊട്ടേണ്ട  ഹൃദയമല്ലിത്  ഉള്ളില്‍
മൊട്ടിട്ട  മോഹങ്ങള്‍  കാണില്ലേ, അവയൊക്കെ
പൊട്ടിവിടര്‍ന്നതു  കണ്ടടുക്കും  അളിവേണികള്‍  ഒത്തു 
വട്ടമിട്ടും  പൊട്ടിച്ചിരിച്ചും  നടക്കേണ്ടേ  നിനക്ക്

നൊന്തുപെറ്റവളോ, മറവിന്  അപ്പുറം  നിന്നിട്ട്
എന്തുപാടുപെടുന്നു  ദുഖം വിതുമ്പലില്‍  ഒതുക്കാന്‍
എന്തുപറഞ്ഞാല്‍,  എന്തുതന്നാല്‍  മിടിക്കുമീ ഹൃദയം
ചന്തമുള്ളതൊക്കെ തരാം  മിടിക്കു  ഹൃദയമേ!

മകരമാസം  കഴിഞ്ഞല്ലോ, മഞ്ഞെല്ലാം  മാഞ്ഞല്ലോ
ഹാ!  കാറ്റും  ശൈത്യം കളഞ്ഞ്  കുളിര്‍തെന്നലായല്ലോ
കന്നിമഴ  പെയിതങ്ങ്  പുല്ലിനും  തുടിപ്പേകിയല്ലോ
പിന്നെന്തിനീ  മടി,   മിടിയ്ക്കു   മിടിയ്ക്കു  ഹൃദയമേ!

വന്മരമൊക്കെ   തളിര്‍ത്തല്ലോ  ചില്ലകളിലെല്ലാം,
യത്നിച്ചു  എത്തിയ  ദേശാടനകിളികള്‍  നിരന്നല്ലോ
നാടന്‍  മേളകള്‍ക്കും   വേദികളങ്ങു   ഒരുങ്ങിയു
ടന്‍  ഒരുല്ലാസ്സയാത്രക്ക്  പോകാനുണരൂ  ഹൃദയമേ!

മിടിക്കണമീ  ഹൃദയം,  എന്നിട്ട്,  ചലിപ്പിക്കണമീ
വടിവൊത്ത  നിന്‍  വിരലുകള്‍,  കാത്തിരിപ്പില്ലേ
മോടിയുള്ളൊരു  ഗിറ്റാര്‍  അതിന്മാറില്‍  വിരലുക-
ളോടിച്ചു  പാട്ടുകളുതുര്‍ക്കെണ്ടേ  കായല്‍  കാറ്റിനൊപ്പം?

പാട്ടൊന്നു  കേള്‍ക്കേ,    താളം  പിടിക്കാനെത്തുന്ന 
കൂട്ടുകാരൊത്ത്  ആടിപ്പാടി  തിമിര്‍ക്കേണ്ടേ  നിനക്ക്
കാറ്റൊന്നു  വീശവേ  താളമിടും  കായലോളത്തില്‍
ചുറ്റുമുള്ളവരൊത്ത്  നീന്തി  തുടിക്കണ്ടേ  നിനക്ക്?

നിറുത്തുന്നു  ഞങ്ങളീ  ശ്രമം,  കേട്ടീല  നീയൊന്നും
അറിയാതെ  കിടന്നങ്ങ്,  വിധിയുടെ  വിളികേട്ടല്ലോ
മറനീക്കിവന്ന്  അമ്മ  നിന്‍കവിളില്‍  ഉമ്മ  തന്നല്ലോ 
നിറകണ്ണീര്‍ചൂടില്‍  നിന്‍  കവിള്‍   തണുപ്പറിഞ്ഞിരിക്കില്ലവള്‍

ലൗകികജീവിത  ഒറ്റ-മുള്‍മരത്തിലെ  കപി  ഞാന്‍
ഏകിയൊരു   മുള്‍ക്കുത്ത്   നീയെനിക്ക്, നിന്‍  വേര്‍പാടിനാല്‍
അമ്മനല്‍കിയ  മുത്തം  നുകരാതെ  നീണ്ടുകിടന്നിട്ടു  നീ
ചെമ്മെ  പഠിപ്പിച്ചെന്നെ, ദുഖമാണ്   ജീവിതാടിത്തറ!


മഹാകപി  വയനാടന്‍
ഈറ്റില്ലം
13 Mar 2007



 

Monday, August 30, 2010

                അനശ്വരം
            മഹാകപി  വയനാടന്‍  

ഇന്നലെ പെയ്തൊരു   മഞ്ഞെല്ലാം എല്ലാം    
പിന്നാലെ വന്ന മഴയിലലിഞ്ഞു  പോയി;
ഇന്നോളം കൂട്ടിയ പൊന്നുംപണവും എല്ലാം
ഇന്നലെ കയറിയ കള്ളന്‍ കൊണ്ടുപോയി.

ഇന്നലെ വീശിയ കാറ്റിലോ മേലെതൊടിയില്‍
നിന്ന ചക്കരമാവ് ഒടിഞ്ഞു വീണടിഞ്ഞേ;
ഇന്നലെയോളം നെഞ്ചിനഭിമാനമായ സ്തനങ്ങള്‍
ഇന്നറിഞ്ഞൊരു രോഗത്താല്‍ മുറിച്ചു കളഞ്ഞേ.

തെന്നലിളക്കി  ചാമരം വീശിയ പച്ചപ്പൊക്കെയും
മന്നിടം ഉരുക്കുമാ വെയിലില്‍ കരിഞ്ഞുപോയി;
ഇന്നോളം കാത്തുസൂക്ഷിച്ച നിറവും കാന്തിയും
പൊന്നുമോള്‍ തന്നൊരു മാനക്കേടില്‍ മങ്ങിപ്പോയി.

പൊന്നാര്യന്‍ പാടം നിരന്നു കതിര്‍ നിറഞ്ഞു
വന്നുചാഞ്ഞ ചാഴിയാല്‍ ഒക്കെ പതിരായി;
പൊന്നുമോനോ വളര്‍ന്നൊരു യുവ കോമളനായി
എന്നോ തുടങ്ങിയ ലഹരിക്കുത്തിനവന്‍  ഇരയായി.

മന്നിനഭിമാനമായി  വിണ്ണോളം    വളര്‍ന്നോരാ മരം
ഇന്നലെ വെട്ടിയിറങ്ങിയ മിന്നലില്‍ കത്തിപ്പോയി;
ഇന്നോളം കരുത്തായി കരുതിയോരെന്‍ ദേഹം
വന്നുപെട്ടൊരു രോഗത്താല്‍ തളര്‍ന്നുപ്പോയി.

ഇന്നലെയൊരു  ചിത്രംപോല്‍ നിന്ന മലനിരകള്‍
ഇന്നിറങ്ങിയൊരു കോടമഞ്ഞില്‍ മാഞ്ഞുപ്പോയി;
ഭിന്നതയുള്ളൊരു  പ്രശനത്തിനെന്‍ ആശയ പോംവഴി
പൊന്നുവില്‍ക്കും ഒരുവന്‍റെ വിഡിപ്പട്ടില്‍  മൂടിപ്പോയി.

ഇന്നോളം ചെയ്ത നന്മയെല്ലാമെല്ലാം അങ്ങാ
പൊന്നോമനകളായി  , ആരോഗ്യം, അഭിമാനമായി;
തെന്നലൊന്നാ തൊടിയില്‍ പൂത്തുലഞ്ഞു നിന്ന   
പൊന്നിലഞ്ഞിയെ തഴുകിയെത്തി സൗരഭ്യമായി.

മഹാകപി  വയനാടന്‍
ഈറ്റില്ലം
12 Dec 2007

                                               അപ്പന്                                                 മഹാകപി വയനാടൻ ( ഇന്ന് അപ്പൻ ...